Blogger Tips and TricksLatest Tips And TricksBlogger Tricks

December 31, 2013

പാർട്ടി തീരുമാനം ശിരസാവഹിക്കും: തിരുവഞ്ചൂർ


പാർട്ടി തീരുമാനം ശിരസാവഹിക്കും: തിരുവഞ്ചൂർ 



തിരുവനന്തപുരം: പാർട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തന്നെ ഏല്പിച്ച ചുമതല ഭംഗിയായി നിറവേറ്റിയെന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

എന്നെ ഞാനാക്കിയത് പാർട്ടിയാണ്. ആ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. സ്ഥാനമൊഴിയുന്പോൾ പരിഭവം പറയുന്നത് ശരിയല്ല. ഈ അവസരത്തിൽ ആരെയും കുറ്റം പറയാൻ ഇല്ല- തിരുവഞ്ചൂർ പറഞ്ഞു.


ആഭ്യന്തരവകുപ്പ് ഭരിച്ച ഒന്നര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പ് സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുന്നതിനാണ് തിരുവഞ്ചൂര്‍ വകുപ്പ് ഒഴിയുന്നത്.
ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ആഭ്യന്തരവകുപ്പും അനുബന്ധവകുപ്പുകളും കഴിഞ്ഞ ഒന്നരവകുപ്പില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ ഉദ്യോഗസ്ഥരും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. കലവറയില്ലാത്ത പിന്തുണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചു
ഭരണ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. 2012ല്‍ പോലീസ് വെടിവെപ്പ് ഒന്നുപോലും ഉണ്ടായിട്ടില്ല. 2013ല്‍ രണ്ട് പോലീസ് വെടിവെപ്പുണ്ടായി. ഇത് രണ്ടും ജനങ്ങളെ പിരിച്ചുവിടാന്‍ ആകാശത്തേക്കാണ് പോലീസ് വെടിവെച്ചത്. ഒന്നരവര്‍ഷം ഒരു വെടിവെപ്പുപോലുമുണ്ടാവാത്തത് അസുലഭ നേട്ടമായി കരുതുന്നു. ടി.പി വധക്കേസില്‍ കൊന്ന ആളേയും കൊല്ലിച്ച ആളേയും പിടിച്ചു.
പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയുന്നത്. പാര്‍ട്ടി എടുക്കുന്ന എല്ലാ തീരുമാനവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനായെന്നാണ് കരുതുന്നത്. പരിഭവവും പരാതിയുമില്ല. രണ്ടുകയ്യും വീശി സത്യപ്രതിജ്ഞ ചെയ്യാന്‍ വന്നയാളാണ് ഞാന്‍. ആരെയും കുറ്റപ്പെടുത്താനില്ല. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം മുതല്‍ ക്ലിഫ് ഹൗസ് ഉപരോധം വരെയുള്ള സമരങ്ങള്‍ ഒരു തുള്ളി ചോര പോലും പൊടിയാതെ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും

തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും




മന്‍മോഹന്‍സിങ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന. ജനുവരി മൂന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയിലാണ് തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരിടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്‍ പ്രധാനമന്ത്രിയായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് കോര്‍ കമ്മറ്റിയില്‍ ഉയര്‍ന്നത്. രാഹുല്‍ ഗാന്ധിയെന്ന പ്രധാനമന്ത്രിയുടെ കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നും നേതൃത്വം കരുതുന്നു.
ജനുവരി ആദ്യ ആഴ്ച്ചയില്‍ മന്‍മോഹന്‍സിംഗ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഭാവി പരിപാടികളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. എന്നാല്‍ തൊട്ടു പിന്നാലെയുള്ള ദിവസങ്ങളില്‍ വാര്‍ത്താക്കുറിപ്പായി മാധ്യമങ്ങളെ രാജികാര്യം അറിയിക്കാനാണ് മന്‍മോഹന്‍സിംഗ് താത്പര്യപ്പെടുന്നത്.
രാഹുല്‍ പ്രധാനമന്ത്രിയായാല്‍ സര്‍ക്കാരിന്റെ നയത്തില്‍ കാര്യമായ മാറ്റമുണ്ടാകും. ജനപ്രിയ പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിക്കും. അങ്ങനെ യു.പി.എ അനുകൂല വികാരം ഉണ്ടാക്കാനാണ് ശ്രമം.
കോണ്‍ഗ്രസിന്റെ എം.പിമാരോട് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന. മന്‍മോഹന്‍സിംഗും സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മൂന്നാം അവസരം തനിക്ക് വേണ്ടെന്നും വിശ്രമമാണ് ആവശ്യമെന്നും മന്‍മോഹന്‍സിംഗ് അറിയിച്ചിരുന്നു.

December 6, 2013

ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ഷംജാദ് ചികിത്സാ സഹായം തേടുന്നു

ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ഷംജാദ് ചികിത്സാ സഹായം തേടുന്നു 


കോതമംഗലം :   ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു. രണ്ടു വയസ് പ്രായമമുള്ള പിഞ്ചു കുഞ്ഞിന്റെ പിതാവായ കോതമംഗലം ഊന്നുകല്‍ തേന്‍കോട് സ്വദേശി ഇടപ്പാട്ട് ഷംജാദാണ് ഇരുവൃക്കകളും തകരാറിലായി ജീവനായി കേഴുന്നത്. പ്രായമായ മാതാപിതാക്കളും രണ്ടു വയസുള്ള കുഞ്ഞും ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷംജാദ് കഴിഞ്ഞ ഒന്‍പതു മാസമായി ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലാണ്. 

ആഴ്ചയില്‍ രണ്ടു പ്രാവശ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി രക്തം മാറിക്കൊണ്ട് (ഡയാലിസിസ്) ഇരിക്കുകയാണ്. ഇതിനു മാത്രം ആഴ്ചയില്‍ ആറായിരം രൂപയിലധികം ചിലവു വരും. ഈ തുക സുമനസുകളുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായം കൊണ്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ശാരീരിക സ്ഥിതി ഗുരുതരമായതോടെ വൃക്കകള്‍ മാറ്റി വയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വൃക്ക നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാണെങ്കിലും മാറ്റി വയ്ക്കുന്നതിന് 12 ലക്ഷത്തിലധികം രൂപ ചിലവു വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. 

ഷംജാദ് വിവാഹ ശേഷം ഒരു വര്‍ഷം മുന്‍പാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. ചരക്കു ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരവെ ശരീരത്തിന് നീരും വേദനയും നിര്‍ത്താതെ ശര്‍ദ്ദിയും തുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകളുടെ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 

വിദേശ യാത്രയ്ക്ക് തന്നെ വന്‍തുക ചിലവു വന്നതും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വന്നതും തുടര്‍ചികിത്സക്ക് തടസമായി. വാടക വീട്ടിലാണ് ഈ നിര്‍ധന കുടുംബം താമസിച്ചു വരുന്നത്. ഇപ്പോള്‍ പള്ളിയില്‍ മുഅദ്ദിനായ ഷംജാദിന്റെ സഹോദരന്‍ സിലാജിന്റെ വേതനം മാത്രമാണ് ഏക വരുമാനം. സിലാജിനും ഭാര്യയും കുടംബവുമുണ്ട്.

 വൃക്കകള്‍ മാറ്റി വയ്ക്കാനായി 12 ലക്ഷം രൂപ സമൂഹത്തിലെ ഉദാര മനസ്‌കരില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ഒരു കുടുംബത്തിന്റെ അത്താണിയായ ഷംജാദിന് ജീവിതത്തിലേക്ക് വേഗം മടങ്ങി വരനാവു. ചികിത്സാ സാഹയം ലഭിക്കുന്നതിനായി ഫെഡറല്‍ ബാങ്കിന്റെ ഊന്നുകല്‍ ബ്രാഞ്ചില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

സഹാ യങ്ങളും സംഭാവനകളും അയക്കേണ്ട വിലാസം : 

ഷംജാദ് ഇ എച്ച്, ഇടപ്പാട്ട് വീട്, 
തേന്‍കോട്, 
ഊന്നുകല്‍ പി ഒ, 
എറണാകുളം ജില്ല - 686 693, 
ഫോണ്‍ - 9048507315

ഫെഡറല്‍ ബാങ്ക്, ഊന്നുകല്‍ ബ്രാഞ്ച്,
സേവിംഗ്‌സ് അക്കൗണ്ട് നമ്പര്‍ - 17720100014335, 
ഐഎഫ്എസി കോഡ് - 0001772. 

November 28, 2013

REPORTER EXCLUSSIVE : നേതാക്കളുടെ ഒത്താശയോടെ എം.എസ്.പി.എല്‍ കമ്പനിയുടെ കാറ്റാടി വൈദ്യുതപദ്ധതി കേരളത്തില്‍


REPORTER EXCLUSSIVE : 

നേതാക്കളുടെ ഒത്താശയോടെ എം.എസ്.പി.എല്‍ കമ്പനിയുടെ കാറ്റാടി വൈദ്യുതപദ്ധതി കേരളത്തില്‍

Story Dated: November 28, 2013 11:17 am
കഴിഞ്ഞ മാസം വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി കമ്പനി പ്രധിനിധികള്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതിക്ക് നല്‍കുന്ന വിലയെക്കുറിച്ച് ഇതുവരെ ധാരണയിലെത്താനായിട്ടില്ലെന്നും കമ്പനി പ്രതിനിധി റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.
കോഴിക്കോട്ടെ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ എം.എസ്.പി.എല്‍ കമ്പനിയുമായി പുതിയ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. കാറ്റാടി വൈദ്യുതി പദ്ധതി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി മന്ത്രി എ.കെ ബാലനെ കമ്പനി സമീപിച്ചിരുന്നു.
സര്‍ക്കാര്‍ മാറിയതോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള അണിയറ നീക്കങ്ങള്‍ കമ്പനി വീണ്ടും ശക്തമാക്കി. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഇക്കാര്യം എം.എസ്.പി.എല്‍ റിപ്പോര്‍ട്ടറോട് സ്ഥിരീകരിച്ചു.
എന്നാല്‍ വൈദ്യുതി ഒരു യൂണിറ്റിന് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ തുക സ്വീകാര്യമല്ലെന്നാണ് എം.എസ്.പി.എല്‍നിലപാട്. ഇതിനെ തുടര്‍ന്ന് ഇരുപക്ഷത്തിനും സമ്മതമായ നിരക്കിലേക്ക് കാര്യങ്ങളെത്തിക്കാനാണ് എം.എസ്.പി.എല്ലിന്റെ ശ്രമം.
ഇതോടെ ഇടത് സര്‍ക്കാരിന് പുറമേ യു.ഡി.എഫ് സര്‍ക്കാരും എം.എസ്.പി.എല്ലിനു വേണ്ടി നീക്കങ്ങള്‍ നടത്തിയെന്ന് കൂടിയാണ് തെളിയിക്കപ്പെടുന്നത്.

കടപ്പാട് : REPORTER TV

November 26, 2013

സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ കോതമംഗലം സെന്‍റ് ജോര്‍ജ്ജിന് കിരീടം


æµÞ‚ßD ¥XÉJßçÏÝÞÎÄá Ø¢ØíÅÞÈ ØíµâZ ¥ÄíÜxßµí ÎàxßW çµÞÄ΢·Ü¢ æØaí ç¼ÞV¼í µàøà¿¢ ÈßÜÈßVJß. 90 çÉÞÏßaí çÈ¿ßÏÞÃí æØaí ç¼ÞV¼í ²KÞ¢ ØíÅÞÈæJJßÏÄí. 10 ØbVÕᢠ10 æÕ{{ßÏᢠ11 æÕCÜÕᢠµøØíÅÎÞAßÏÞÃí æØaí ç¼ÞV¼ßæa çÈG¢. µÝßE ÕV×ÕᢠæØaí ç¼ÞV¼í ÄæKÏÞÏßøáKá ç¼ÄÞAZ.

സെന്‍റ് ജോര്‍ജ്ജ് സ്കൂളിലെ കായിക താരങ്ങള്‍ക്കും അവരുടെ ദ്രോണാചാര്യരായ രാജു പോള്‍ സാറിനും ആശംസകള്‍ 

November 24, 2013

മക്കളെ നിങ്ങളെവിടെ - ഈ ഫോട്ടോയില്‍ കാണുന്നവരെ കണ്ടെത്താന്‍ സഹായിക്കാമോ


മക്കളെ നിങ്ങളെവിടെ-ഈ ഫോട്ടോയില്‍ കാണുന്നവരെ കണ്ടെത്താന്‍ സഹായിക്കാമോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ മക്കളെ നിങ്ങളെവിടെ അന്വേഷണപരമ്പര തുടരുന്നു.

ഈ ഫോട്ടോയില്‍ കാണുന്നത് ബിനോയ് പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ ചാന്തുരുത്തി കളഭത്തില്‍ രാധാകൃഷ്ണന്റേയും ജലജയുടേയും മകന്‍. കാണാതായത് 2009 നവംബര്‍ അഞ്ചിന്. കാണാതാകുമ്പോള്‍ ബിനോയുടെ പ്രായം ഇരുപത് വയസ്. പുതുനഗരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് ബിനോയ് തമിഴ്‌നാട്ടിലുണ്ടോ എന്നും സംശയമുണ്ട്. കണ്ടുകിട്ടുന്നവര്‍ ബിനോയിയുടെ അച്ഛന്റെ ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുക. രാധാകൃഷ്ണന്റെ ഫോണ്‍ നമ്പര്‍- 9847654772
ഈ ഫോട്ടോയില്‍ കാണുന്നത് ജിത്തുരാജ്. പാലക്കാട് ഒറ്റപ്പാലം മനിശ്ശേരി പനഞ്ചിക്കല്‍ വീട്ടില്‍ കലയുടെ മകന്‍ 2012 ഫെബ്രുവരി പതിനെട്ടിനാണ് കാണാതാകുന്നത്. അന്നേ ദിവസം പകല്‍ പതിനൊന്ന് മണിവരെ കൂട്ടുകാരോടൊപ്പം ജിത്തുരാജ് ഉണ്ടായിരുന്നു. അച്ഛന്‍ ഒറ്റപ്പാലത്ത് ഒരു ഹോട്ടലിലെ സപ്ലെയറാണ്. ജിത്തുരാജിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഈ ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുക. ഫോണ്‍- 9656069545

കടപ്പാട് : Asianet News

1GB- 2GB മെമ്മറികള്‍ 4GB ആക്കാം .. അതും നിമിഷങ്ങള്‍ക്കുള്ളില്‍ ... Increase the size of your Memory Card up to 4GB within seconds...



1GB- 2GB മെമ്മറികള്‍ 4GB  ആക്കാം .. അതും നിമിഷങ്ങള്‍ക്കുള്ളില്‍ ...

ഹായ് സുഹൃത്തുക്കളെ ..

നിങ്ങളുടെ കയ്യില്‍ പഴയ സൈസ് കുറഞ്ഞ(1,2GB) മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ ഉണ്ടോ.?

സൈസ് കുറഞ്ഞതുകാരണം നിങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയായിരിക്കും.ല്ലേ..

അതിന്‍റെ സൈസ് കുറച്ചു കൂടിയതായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കാതിരുന്നിട്ടുണ്ടാകില്ല.. 

എനിക്കറിയാം നിങ്ങളുടെ മനസ്സ്..ഞാനും ആഗ്രഹിച്ചിരുന്നു..ആ ആഗ്രഹം ഞാന്‍ നിങ്ങള്ക്ക് സാധിപ്പിച്ചു തന്നാലോ .. ?

ഞാന്‍ എന്‍റെ കയ്യിലുണ്ടായിരുന്ന ഒരു 2GB മെമ്മറി കാര്‍ഡ് ഞാന്‍ 4GB(സൈസ് കൂട്ടി) ആക്കി..
അതും മിനുട്ടുകള്‍ പോലും വേണ്ടി വന്നില്ല..
എങ്ങനെയാനെന്നറിയണ്ടേ ..?? പറഞ്ഞു തരാം..

അതിനായി ആദ്യം ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.
ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ബട്ടന്‍ ക്ലിക്ക് ചെയ്യുക ... 



ചെയ്തു കഴിഞ്ഞോ ?? എന്നാല്‍ തുടങ്ങാം ..ആദ്യം ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ വേറൊരു ഫോള്‍ഡറിലേക്ക് എക്സ്ട്രാക്റ്റ് ചെയ്യുക..ശേഷം


1. നിങ്ങള്‍ സൈസ് കൂട്ടാന്‍ ഉദ്ദേശിക്കുന്ന മെമ്മറി കമ്പ്യുട്ടറില്‍ കണക്റ്റ് ചെയ്യുക ..
മെമ്മറിക്ക് ഒരു പേര് കൊടുക്കുക..



2. ശേഷം എക്സ്ട്രാക്റ്റ് ചെയ്ത ഫോല്ടെരില്‍ നിന്നും Drive increaser2.bat
എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക .അതില്‍ കണക്റ്റ് ചെയ്ത മെമ്മറിയുടെ പേര് എന്റര്‍ ചെയ്യുക.

3. തുടര്‍ന്ന്  വരുന്ന ആ വിന്‍ഡോയില്‍ കണക്റ്റ് ചെയ്ത മെമ്മറിയുടെ ഡ്രൈവ് ലെറ്റര്‍ എന്റര്‍ ചെയ്യുക..

4. വീണ്ടും ആവര്‍ത്തിച്ച ശേഷം 

5. എന്റര്‍ ചെയ്യുക


കഴിഞ്ഞു ഇപ്പോള്‍ നിങ്ങളുടേ മെമ്മറി 4 GB ആയിട്ടുണ്ടാകും ..... 



എന്താ സന്തോഷമായില്ലെ ..... 

November 23, 2013

സിഡ്നിയില്‍ ആയിരക്കണക്കിന് പേര്‍ നഗ്നരായി നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ (uncut version) ... Naked photo shoot in Sydney..



സിഡ്നിയില്‍ ആയിരക്കണക്കിന് പേര്‍ നഗ്നരായി 
നിന്നു ഫോട്ടോയ്ക്ക്  പോസ്  ചെയ്യുന്ന വീഡിയോ ...
 കണ്ടു നോക്കൂ .. 



സൈലന്‍സ് മലയാളം മൂവി - ഒഫീഷ്യല്‍ ടീസര്‍ .... Silence Malayalam Movie - Official Teaser


വര്‍ഗ്ഗീയ പാര്‍ട്ടിയായ ലീഗുമായി സഖ്യമില്ല : വി എസ്സ്

ലീഗ് വര്‍ഗീയ പാര്‍ട്ടി, എല്‍ഡിഎഫിന് സഹകരിക്കാന്‍ കഴിയില്ല: വിഎസ് 





കോഴിക്കോട്: മുസ്ലിം ലീഗുമായി എല്‍ഡിഎഫിന് സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. സഖ്യം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും വിഎസ് പറഞ്ഞു. 17 വര്‍ഷമായി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ പോരാടുകയാണ്. സെക്‌സ് റാക്കറ്റിന്റെ പ്രധാന ആളാണ് കുഞ്ഞാലിക്കുട്ടി. വശീകരിച്ച് ചതിച്ച് പണം നല്‍കി ഒതുക്കിത്തീര്‍ത്തിട്ടും തീര്‍ന്നില്ല. ഐസ്‌ക്രീം കേസില്‍ സുപ്രിംകോടതിയുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വിഎസ് വ്യക്തമാക്കി. 

 ഇനിയിപ്പോള്‍ കുഞ്ഞാലിക്കുട്ടി ഇല്ലാത്ത ലീഗ് ആയാലും ലീഗുമായി സഹകരിക്കാനാവില്ലെന്നും വി എസ്സ് വ്യക്തമാക്കി. 

സഖ്യമാറ്റം സംബന്ധിച്ച് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച നടന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്ഥിരീകരിച്ചിരുന്നു. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇടതി മുന്നണിയുമായി സഹകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് 14ല്‍ 13 ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടു. എന്നാല്‍ മുന്നണിമാറ്റം എളുപ്പമല്ലെന്ന് ലീഗ് നേതൃത്വം യോഗത്തില്‍ നിലപാടെടുത്തു. അതേസമയം സിപിഐഎമ്മില്‍ വിഎസ് അച്യുതാനന്ദന്റെ കാലം കഴിഞ്ഞെന്ന നിരീക്ഷണം കുഞ്ഞാലിക്കുട്ടി നടത്തി. 


എല്ലാ പാര്‍ട്ടികളും വേലിപ്പുറത്താണെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞ് കുഞ്ഞാലിക്കുട്ടി വീണ്ടും യുഡിഎഫില്‍ ആശങ്ക പടര്‍ത്തി. ആര് എവിടേയ്ക്ക് പോകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാകില്ല. യുഡിഎഫ് ഇനിയും മെച്ചെപ്പെടേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.


 എന്നാല്‍ ലീഗുമായി എല്‍ഡിഎഫിന് സഹകരിക്കാന്‍ കഴിയില്ലെന്നാണ് വിഎസ് ഇന്ന് വ്യക്തമാക്കിയത്.

സച്ചിന്‍ വേദനിപ്പിച്ചു - കാംബ്ലി



മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ സുഹൃത്തുക്കള്‍ക്കും സഹതാരങ്ങള്‍ക്കും മുന്‍താരങ്ങള്‍ക്കുമായി ഒരു പാര്‍ട്ടി നടത്തി. പക്ഷേ ഏകദേശം 450-ഓളം വരുന്ന ക്ഷണിതാക്കളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സച്ചിന്റെ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലി. ഇത് വെറുമൊരു നോട്ടപ്പിശകായിരുന്നില്ല. തങ്ങള്‍ ഇരുവരും സംസാരിച്ചിട്ട് ഏഴ് വര്‍ഷമായെന്ന് കാംബ്ലി സമ്മതിക്കുന്നു.‘സച്ചിനും ഞാനുമായി സംസാരിക്കാറുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല എന്നാണ് എന്റെ ഉത്തരം. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള് പരസ്പരം സംസാരിച്ചിട്ട്. എങ്കിലും വിശേഷാവസരങ്ങളില്‍ ഞങ്ങള്‍ പരസ്പരം സന്ദേശങ്ങള്‍ അയച്ച് ആശംസകള്‍ കൈമാറാറുണ്ട്.’ അദ്ദേഹം പറഞ്ഞു. ശാരദാശ്രമം സ്‌കൂളിലെ പഴയ കളിക്കൂട്ടുകാരനോട് ബന്ധം പുലര്‍ത്താത്തതിന്റെ കാരണം സച്ചിന് മാത്രമേ പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

‘ആരാധകരും പൊതുജനങ്ങളുമായി ധാരാളമാളുകള്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ സച്ചിന്‍ എന്റെ പേര് പരാമര്‍ശിക്കാത്തതിന്റെ കാരണം തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറില്‍ പ്രധാനപങ്ക് വഹിച്ചവരെയും ഒപ്പം കളിച്ചവരെയും അദ്ദേഹം പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിരുന്നു. അക്കൂട്ടത്തിലും ഞാന്‍ ഇല്ല.’ അദ്ദേഹം പറഞ്ഞു.മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ സച്ചിന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞിരുന്നെങ്കിലും ആരുടെയും പേര് എടുത്തു പറഞ്ഞിരുന്നില്ല.വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം തന്റെ പേര് പറയാതിരുന്നതില്‍ വേദന തോന്നിയെന്ന് വിനോദ് കാംബ്ലി പറഞ്ഞു.
‘സച്ചിന് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കരിയറിന്റെ ഭാഗമായിരുന്നു. എന്നിട്ടും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം എന്റെ പേര് പരാമര്‍ശിക്കുകയോ പാര്‍ട്ടിയ്ക്ക് ക്ഷണിക്കുകയോ ഉണ്ടായില്ല. എന്നെ അദ്ദേഹം മറന്നതില്‍ എനിക്ക് വേദനയുണ്ടെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല.അന്നത്തെ ലോക റെക്കോര്‍ഡ് കൂട്ടുകെട്ട് ഞങ്ങള്‍ ഇരുവരുടെയും കരിയറിലെ ടേണിങ് പോയിന്റായിരുന്നു. അതില്‍ ഞങ്ങള്‍ ഇരുവരുടെയും സംഭാവനയുണ്ട്. പരസ്പരപിന്തുണയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാനാകുമായിരുന്നില്ല. അദ്ദേഹവും ഇന്ന് കാണുന്ന പോലെ ഒരു ഇതിഹാസതാരമാകുമായിരുന്നില്ല.’ കാംബ്ലി പറയുന്നു.‘അദ്ദേഹം എന്നെ സുഹൃത്തായി കരുതിയാലും ഇല്ലെങ്കിലും എനിക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം കുറയില്ല. ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ധാരാളം നല്ല മുഹൂര്‍ത്തങ്ങളും ഓര്‍മ്മകളും എപ്പോഴും കൂട്ടിനുണ്ട്. .’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

സരിതയുടെ ഡാന്‍സ് ഒന്നു കണ്ടു നോക്കൂ ...

സരിതയുടെ ഡാന്‍സ് ഒന്നു കണ്ടു നോക്കൂ ...

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത നായര്‍ (മുമ്പ് ലക്ഷ്മി നായര്‍ ) ടീം സോലാറിന്റെ ഒരു പ്രോഗ്രാമില്‍ അവതരിപ്പിച്ച ഡാന്‍സ് കണ്ടു നോക്കൂ .....


November 20, 2013

നയൻതാരയും ചിന്പുവും വീണ്ടും ഒന്നിക്കുന്നു

നയൻതാരയും ചിന്പുവും വീണ്ടും ഒന്നിക്കുന്നു 




കോളിവുഡിൽ ഒരു കാലത്ത് പ്രണയ ജോ‌ഡികളായിരുന്ന നയൻതാരയും ചിന്പുവും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2006ൽ ഇറങ്ങിയ വല്ലവൻ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുന്പ് ഒരുമിച്ച് അഭിനയിച്ചത്. 

ഛായാഗ്രാഹകനായ ബാലസുബ്രഹ്മണ്യം വഴിയാണ് പാണ്ഡ്യരാജ് നയൻതാരയെ സമീപിച്ചത്. ചിന്പുവാണ് നായകൻ എന്നാണ് അറിഞ്ഞതോടെ നയൻതാര ആദ്യം വിസമ്മതം പ്രകടിപ്പിച്ചു. എന്നാൽ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്ന ദീപിക പഡുകോണും രൺബീർ കപൂറും പ്രണയം തകർന്ന ശേഷം വീണ്ടും ഒന്നിച്ചഭിനയിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നയൻതാര സമ്മതം മൂളുകയായിരുന്നു.
ചിത്രത്തിന്റെ ആദ്യഘട്ടം ഷൂട്ടിംഗ് അവസാനിച്ചു കഴിഞ്ഞു. നയൻസും ചിന്പുവും ഒരുമിച്ചുള്ള സീനുകൾ ഡിസംബർ മാസത്തോടെ ചെന്നൈയിൽ തുടങ്ങും. ചിന്പുവിന്റെ സഹോദരൻ കുരലരശൻ ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറുന്നു എന്ന പ്രത്യേകതയും ഉണ്ട്.

November 19, 2013

ആര്യയുമായി പ്രണയത്തിലല്ല: നയൻതാര

ആര്യയുമായി പ്രണയത്തിലല്ല: നയൻതാര 

പ്രഭുദേവയുമായുള്ള നയൻതാരയുടെ പ്രണയം സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. 
എന്നാൽ ആ പ്രണയം പൂവണിഞ്ഞില്ല. പിന്നീട് കുറച്ചുകാലം നയൻതാരയെ കുറിച്ച് 
പ്രണയഗോസിപ്പുകളൊന്നും തന്നെ ഇറങ്ങിയില്ല. അങ്ങനെയിരിക്കെയാണ് രാജ റാണി 
എന്ന തമിഴ് ചിത്രത്തിൽ തന്റെ ജോഡിയായി അഭിനയിച്ച ആര്യയുമായി പ്രണയത്തിലാണെന്ന്
 ഗോസിപ്പ് പരന്നത്.എന്നാല്‍ ആര്യയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നയൻതാര തന്നെ തള്ളിയിരിക്കുന്നു.ആര്യയും ഞാനുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളത്. അതിനപ്പുറത്ത് ഞങ്ങൾ തമ്മിൽ ഒന്നുമില്ല. ആര്യയുമായുള്ള സൗഹൃദം താൻ കൂടുതൽ ആസ്വദിക്കുകയാണ്​- കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച നയൻതാര പറഞ്ഞു. രാജാ റാണി എന്ന ചിത്രം സമ്മാനിച്ച വിജയത്തിന് ശേഷം ഹിന്ദി ചിത്രമായ കഹാനിയുടെ തമിഴ് റീമേക്കായ അനാമിക എന്ന സിനിമയിലാണ് നയൻതാര വേഷമിടുന്നത്. 

November 18, 2013

കേരളം കീഴടക്കാന്‍ ഹിറ്റ്‌ലർ മാധവൻകുട്ടി വീണ്ടും വരുന്നു?


                            കേരളം കീഴടക്കാന്‍ ഹിറ്റ്‌ലർ                                                          മാധവൻകുട്ടിവീണ്ടും വരുന്നു?                            

മാധവന്‍ കുട്ടി ഒന്നും ഉപേക്ഷിച്ചു പോയിട്ടില്ല .... 
തന്റെ ശാഠ്യവും, വീര്യവും , ട്രെന്‍റും ഒന്നും .....

 



സുന്ദരികളായ അഞ്ചു സഹോദരിമാരെ പൂവാലന്മാരുടെ ശല്യത്തിൽ നിന്ന് രക്ഷിക്കാൻ ബോർഡിഗാർഡായ നടന്ന ഏക സഹോദരൻ ഹിറ്റ്‌ലർ മാധവൻകുട്ടിയെ മലയാള സിനിമാ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. 

സിദ്ധിഖ് സംവിധാനം ചെയ്ത് 1996ൽ പുറത്തിറങ്ങിയ മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ഹിറ്റ‌ലർ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 

മമ്മൂട്ടി തന്നെയാകും രണ്ടാംഭാഗത്തിലും എത്തുക. അതേസമയം രണ്ടാംഭാഗം ഒരുക്കുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സിദ്ധിഖ് മനസ് തുറന്നിട്ടില്ല. മമ്മൂട്ടിച്ചിത്രത്തിനായി ഒറ്റവരിക്കഥ മാത്രമാണ് മനസിലുള്ളതെന്ന് സിദ്ദിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.  

സിദ്ധിഖ് തന്നെയാണ് ചിത്രത്തിന് അന്ന് രചന നിർവഹിച്ചത്. നാലു ഭാഷകളിലേക്ക് ഹിറ്റ്‌ലർ റീമേക്കു ചെയ്യുകയും ചെയ്തു. 

ആഷിക് അബു ചിത്രത്തില്‍ ആദ്യമായി ദിലീപ് നായകന്‍

ആഷിക് അബു  ചിത്രത്തില്‍ 

ആദ്യമായി ദിലീപ് നായകന്‍ 





ആഷിക്ക് അബുവിന്റെതായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും 
ആഷിക്കിന്റെ സുഹൃത്തുക്കളായ ശ്രീനാഥ് ഭാസിയും ന്യൂ ജനറേഷന്‍
 താരങ്ങള്‍ എന്നറിയ്യപ്പെടുന്ന ഫഹദ്ഫാസിലും ശേഖര്‍ മേനോനും 
എത്തുന്നത് മോളിവുഡില്‍ വ്യത്യസ്ഥ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ജനപ്രിയ നായകന്‍മാരെ വെച്ച് ആഷിക്ക് എന്ത് കൊണ്ട് 
പടം ചെയ്യുന്നില്ല എന്ന് ആവര്‍ത്തിച്ച് വരുന്ന ചോദ്യങ്ങള്‍ക്കുള്ള
 മറുപടിയാണ് ദിലീപിനെ നായകനാക്കി ഇറക്കുന്ന പുതിയ സിനിമ. 
എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍
 വെളുപ്പെടുത്തിയിട്ടില്ല.

കുഞ്ഞാലി മരയ്ക്കാറില്‍ മമ്മൂട്ടിയും മോഹന്‍ ലാലും പിന്നെ സൂര്യയും...


പ്രിയദര്‍ശ്ശന്‍ ഒരുക്കുന്ന ചരിത്ര സിനിമ കുഞ്ഞാലി മരയ്ക്കാറില്‍ 
തമിഴ് നടന്‍ സൂര്യയും വേഷമിടുന്നു. മോഹന്‍ ലാലും മമ്മൂട്ടിയുമാണ് 
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തില്‍ കുഞ്ഞികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാറായി മമ്മൂട്ടിയും വേഷമിടുന്നു.

മോഹന്‍ ലാല്‍ ജില്ലയിലൂടെ തമിഴകത്ത് വീണ്ടും തിരിച്ചെത്തിയതിനു
പിന്നാലെയാണ് തമിഴില്‍ നിന്നും സൂര്യ മലയാളത്തിലേയ്ക്ക് ചുവടു വെയ്ക്കുന്നത്. 

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയ്യപ്പെട്ട താരമായ സൂര്യ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്.

കുഞ്ഞാലി മരക്കാറില്‍ ബോളിവുഡ് താരം കരീന കപൂറും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിതീകരിച്ചിട്ടില്ല.

November 17, 2013

തരിശായി കിടന്ന പാടത്ത് കൃഷിയിറക്കി ആഷിക്കും റിമയും


തരിശായി കിടന്ന പാടത്ത് കൃഷിയിറക്കി 

ആഷിക്കും റിമയും


ashiq-rima
റിമയും ആഷിക്കും പാടത്ത് ഞാറു നടുന്നു  
പുതുതലമുറയെ കൃഷിയുടെ മഹത്വം അറിയിച്ചുകൊണ്ട് കര്‍ഷക മുന്നേറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് താരമ്പതികളായ ആഷിക്ക് അബുവും റിമ കല്ലിങ്കലും. ആലുവ അമെയ തരിശുപാടത്ത് കൃഷിയിറക്കാനായാണ് റിമയും ആഷിക്കും എത്തിയത്.
കേരള കര്‍ഷക സംഘം കിഴക്കമ്പലം വിഷന്‍ ട്വന്റി ട്വന്റിയുടെ സഹായത്തോടെ ഇരുന്നൂറോളം ഏക്കര്‍ തരിശു പാടത്ത് കൃഷിയിറക്കുന്നതിന്റെ ആദ്യഘട്ടത്തിന്റെ ഉത്ഘാടനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. റിമയും ആഷിക്കും പാടത്തിറങ്ങി ഞാറു നട്ടപ്പോള്‍ കര്‍ഷകര്‍ക്കും ആവേശമായി.
പുതു തലമുറയെ കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം അറിയിക്കുന്നതായിരിക്കും തന്റെ അടുത്ത സിനിമയെന്ന് ആഷിക് പറഞ്ഞു. പഴയ കൃഷി ഓര്‍മ്മകള്‍ റിമയും കര്‍ഷകരുമായി പങ്കുവെച്ചു.

സംഗീത ജീവിതം അവസാനിപ്പിച്ചെന്ന് ബാലഭാസ്കര്‍ !


സംഗീത ജീവിതം അവസാനിപ്പിച്ചെന്ന് ബാലഭാസ്കര്‍ !





balabhaskar_FB



തന്റെ സംഗീത ജീവിതം അവസാനിച്ചെന്ന് പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത് സംഗീതപ്രേമികളില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍ ഏറെ വൈകാതെ അദ്ദേഹത്തിന്റെ സുഹൃത്ത് ഫേസ്ബുക്കിലൂടെ ബാലഭാസ്‌ക്കറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ചപ്പോഴാണ് സംഗീതപ്രമേകളുടെ ആശങ്ക അവസാനിച്ചത്.
തന്റെ ഫേസ്ബുക്ക് പേജി ലൂടെയാണ് ബാലഭാസ്‌കര്‍ സംഗീത പ്രേമികളെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. എന്റെ സംഗീത ജീവിതം അവസാനിക്കുകയാണ്… ഇത്രയെങ്കിലും കുഞ്ഞുവയലിനാല്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. വിടപറയാന്‍ സമയമായിരിക്കുന്നു. കൂടുതല്‍ സംഗീതമില്ല. സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി, കൂടുതല്‍ വാക്കുകളില്ല… ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ ബാലഭാസ്ക്കറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ സുഹൃത്ത് എത്തിയതോടെയാണ് ആശങ്ക നീങ്ങിയത്.

മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ സംഗീത്ഘര്‍ പുരസ്‌കാര്‍ ബാലഭാസ്‌ക്കറിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ചില ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ ബാലഭാസ്‌കര്‍ ആല്‍ബങ്ങളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയുമാണ് ശ്രദ്ധേയനാകുന്നത്.

ish

November 14, 2013

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു




കോഴിക്കോട്: പ്രശസ്ത നടന്‍ അഗസ്റ്റിന്‍ (56) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ ഒരുമണിവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൂന്നുമണിക്ക് കോഴിക്കോട് പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.

കേരളാ കഫേ, സൂഫി പറഞ്ഞ കഥ,സദയം, കമ്മിഷണര്‍, തിരക്കഥ, കാഴ്ച, ദേവാസുരം, ആറാം തമ്പുരാന്‍, ഷട്ടര്‍, നാട്ടുരാജാവ്, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയ നൂറിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം. 1986ലാണ് അഗസ്റ്റിന്‍ അഭിനയജീവിതം ആരംഭിച്ചത്.
ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. മിഴി രണ്ടിലും എന്ന സിനിമയിലൂടെ അദ്ദേഹം നിര്‍മ്മാതാവായും രംഗത്തെത്തി.
നടി ആന്‍ അഗസ്റ്റിന്‍, ജീത്തു എന്നിവര്‍ മക്കളാണ്. ആന്‍സിയാണ് ഭാര്യ.